Anona Creations

Anona Creations Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Anona Creations, HO - B-112 | Gold City | Sector 19 | Vashi |, NAVI MUMBAI.

സ്വർഗ്ഗപുത്രിക്ക് ജീവൻ പകർന്ന പ്രതിനായകൻ .***************************എഴുപതുകളിൽ മലയാള സിനിമയിൽ നായകനും പ്രതിനായകനുമായി  ...
24/03/2026

സ്വർഗ്ഗപുത്രിക്ക് ജീവൻ പകർന്ന പ്രതിനായകൻ .
***************************
എഴുപതുകളിൽ മലയാള സിനിമയിൽ നായകനും പ്രതിനായകനുമായി നിറഞ്ഞു നിന്നിരുന്നത് പ്രേംനസീറും ജോസ് പ്രകാശുമായിരുന്നു.
അന്നത്തെ ഒട്ടുമിക്ക സിനിമകളിലെ
ഗാനരംഗങ്ങളിലും നായകനായ പ്രേംനസീറിന്റെ സാന്നിധ്യം ഒരവിഭാജ്യഘടക
മായിരുന്നുവല്ലോ ?

ഈ സമയത്താണ്
എ വിൻസെന്റ് സംവിധാനം ചെയ്ത "നിഴലാട്ടം "
എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത് .
ഈ സിനിമയിൽ പ്രേംനസീർ പണത്തിൻ്റെ ലഹരിയിൽ സ്വയം നശിക്കുന്ന മദ്യപാനിയായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് .
നമ്പീർ അല്പം വില്ലത്തരത്തോടെ പ്രത്യക്ഷപ്പെട്ട ചിത്രത്തിലെ ഒരു ഗാനരംഗം പ്രിയവായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമെന്ന് കരുതട്ടെ...

" സ്വർഗ്ഗപുത്രി നവരാത്രി
സ്വർണ്ണം പതിച്ച നിൻ
സ്വരമണ്ഡപത്തിലെ
സോപാനഗായകനാക്കൂ
എന്നെ നീ ....."

എന്ന യേശുദാസിന്റെ ഏറ്റവും വലിയ
ഹിറ്റുകളിൽ ഒന്നായ
ഈ ഗാനത്തെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയത്
ജോസ് പ്രകാശ് എന്ന നടനായിരുന്നു.

തിക്കുറിശ്ശിയുടെ
" ശരിയോ തെറ്റോ "എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായിട്ടാണ് ജോസ് പ്രകാശ് ചലച്ചിത്ര രംഗത്തെത്തുന്നത്.

1960- ന് മുമ്പ് അദ്ദേഹം ഒട്ടനവധി ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്.
അതുകൊണ്ടായിരിക്കാം പി.ഭാസ്ക്കരൻ
കെ. സുരേന്ദ്രന്റെ "കാട്ടുകുരങ്ങ് " എന്ന പ്രശസ്ത നോവൽ ചലച്ചിത്രമാക്കിയപ്പോൾ അതിൽ ഒരു സംഗീതവിദ്വാന്റെ പ്രൗഢ ഗംഭീരമായ വേഷം ജോസ് പ്രകാശിന് നൽകിയത്.

"നാദബ്രഹ്മത്തിൻ
സാഗരം നീന്തിവരും നാകസുന്ദരിമാരെ സപ്തസ്വരങ്ങളെ
സംഗീത സരസ്സിലെ ശബ്ദമരാളങ്ങളേ ..."

എന്ന പ്രശസ്ത ഗാനരംഗത്തിന് ജീവൻ പകർന്നതും
ജോസ് പ്രകാശ് തന്നെയായിരുന്നു .

"കാട്ടുകുരങ്ങി "ലെ ഈ
ഗാനവും ആലാപന രംഗത്തെ ജോസ് പ്രകാശിന്റെ സാത്വിക ഭാവവുമെല്ലാം ചിത്രം കണ്ടവരുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടുണ്ടാവില്ല .
കാലം കടന്നുപോയപ്പോൾ മെക്സിക്കൻ തൊപ്പിയും ചുണ്ടിൽ എരിയുന്ന
പൈപ്പും കൈയ്യിൽ
തീ പാറുന്ന റിവോൾറും
ഇംഗ്ലീഷ് കലർന്ന ഡയലോഗുകളുമായി കാണികളെ ത്രസിപ്പിച്ചിരുന്ന
ഒരു ഉജ്ജ്വല വില്ലനായി മലയാള സിനിമയിൽ ഇദ്ദേഹം നിറഞ്ഞു നിന്നത് കാലത്തിന്റെ കലാകൗതുകമായിരിക്കാം .

നൂറിലധികം ചിത്രങ്ങളിൽ
വില്ലൻ വേഷങ്ങളിൽ ജോസ് പ്രകാശ് നടത്തിയ പകർന്നാട്ടം പ്രേക്ഷകരെ ശരിക്കും അത്ഭുതപ്പെടുത്തി.
കാട്ടുകുരങ്ങിലെ സാത്വികഭാവമുള്ള ഈ കഥാപാത്രവും യേശുദാസിന്റെ സെമി ക്ലാസിക്കൽ ശൈലിയിലുള്ള ആലാപനവും കൊണ്ട് ഗാനാസ്വാദകരുടെ മനസ്സിൽ അനുഭൂതികൾ സൃഷ്ടിച്ച
"നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും " എന്ന ഗാനത്തിനും നിഴലാട്ടത്തിലെ
"സ്വർഗ്ഗപുത്രീ നവരാത്രി " എന്ന ഗാനത്തിനും ജീവൻ പകർന്ന ജോസ് പ്രകാശ് എന്ന നടൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് 2012 മാർച്ച് 24-നാണ്.
ഇന്ന് അദ്ദേഹത്തിൻ്റെ ഓർമ്മ ദിനം .

വില്ലൻ വേഷങ്ങളിൽ നിറഞ്ഞാടിയ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇത്തരം ചില നല്ല ഗാനങ്ങളിലൂടെ സംഗീത പ്രേമികൾ എന്നുമെന്നും അനുസ്മരിക്കുന്നു .

സതീഷ് കുമാർ വിശാഖപട്ടണം

മധ്യപൂർവേഷ്യൻ മേഖലയിലെ വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും കാരണം ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് അബുദാബിയിലും ദ...
02/03/2026

മധ്യപൂർവേഷ്യൻ മേഖലയിലെ വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും കാരണം ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് അബുദാബിയിലും ദുബായിലും കുടുങ്ങിയത്. ഈ സാഹചര്യത്തിൽ, അതിഥികളുടെ വിസ കാലാവധി കഴിഞ്ഞാലും അവർക്ക് സുരക്ഷിതമായി മടങ്ങാൻ സാധിക്കുന്നത് വരെ ഹോട്ടൽ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (DCT) നിർദ്ദേശം നൽകി.

ഇത്തരത്തിൽ അധികമായി വരുന്ന താമസച്ചെലവ് അബുദാബി സർക്കാർ നേരിട്ട് വഹിക്കുമെന്നതാണ് ഈ പ്രഖ്യാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
വിനോദസഞ്ചാരികൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധം ഹോട്ടലുകൾ അവരുടെ ബില്ലുകൾ നേരിട്ട് ടൂറിസം വകുപ്പിന് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന യുഎഇ സർക്കാരിൻ്റെ ഈ മാതൃകാപരമായ നിലപാട് ആഗോളതലത്തിൽ വലിയ പ്രശംസ നേടുന്നുണ്ട്. അഭിനന്ദനങ്ങൾ

മരുന്നിനായി മോഷണം; 91-കാരിയുടെ പ്രണയത്തിന് മുന്നിൽ നിയമവും തോറ്റുപോയ നിമിഷംലണ്ടൻ: നിയമപുസ്തകങ്ങൾക്കും പണത്തിന്റെ മൂല്യത്...
21/02/2026

മരുന്നിനായി മോഷണം; 91-കാരിയുടെ പ്രണയത്തിന് മുന്നിൽ നിയമവും തോറ്റുപോയ നിമിഷം

ലണ്ടൻ: നിയമപുസ്തകങ്ങൾക്കും പണത്തിന്റെ മൂല്യത്തിനും മുകളിൽ പ്രണയത്തിന് എത്രത്തോളം കരുത്തുണ്ടെന്ന് ലോകത്തിന് കാണിച്ചുതരികയാണ് 91 വയസ്സുള്ള ഈ വൃദ്ധ. ആറു പതിറ്റാണ്ട് നീണ്ട ദാമ്പത്യത്തിനൊടുവിൽ, മരണത്തോട് മല്ലിടുന്ന ഭർത്താവിന്റെ ശ്വാസം നിലയ്ക്കാതിരിക്കാൻ മരുന്ന് മോഷ്ടിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ വാർത്തയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്.

950 ഡോളർ എന്ന വലിയ മതിൽ
ഗുരുതരാവസ്ഥയിലുള്ള ഭർത്താവിന് അടിയന്തരമായി നൽകേണ്ട മരുന്ന് വാങ്ങാനാണ് അവൾ ഫാർമസിയിലെത്തിയത്. എന്നാൽ മരുന്നിന്റെ വിലയായ $950 (ഏകദേശം 80,000 രൂപ) കേട്ട് അവൾ തകർന്നുപോയി.

വർഷങ്ങളായി സ്വരുക്കൂട്ടിയ, വിറയ്ക്കുന്ന കൈകളിൽ മുറുകെപ്പിടിച്ചിരുന്ന ചുളിവ് വീണ നോട്ടുകൾ ആ മരുന്നിന്റെ വിലയുടെ പകുതി പോലും തികയുമായിരുന്നില്ല.
പണമില്ലെന്ന കാരണത്താൽ മരുന്ന് നൽകാൻ അധികൃതർ വിസമ്മതിച്ചതോടെയാണ് ആ 91-കാരി സാഹസികമായ ആ തീരുമാനമെടുത്തത്. ആരും കാണാതെ ആ മരുന്ന് കയ്യിലെടുത്ത് അവൾ പുറത്തേക്ക് നടന്നു.

"എന്റെ ഭർത്താവിന് ജീവിക്കാൻ ഇത് കൂടിയേ തീരൂ"
പിടിക്കപ്പെട്ടപ്പോൾ വിറയ്ക്കുന്ന ശബ്ദത്തോടെ അവൾ പറഞ്ഞ വാക്കുകൾ അവിടെയുണ്ടായിരുന്നവരുടെ കണ്ണ് നിറയിച്ചു. "എനിക്ക് മോഷണമല്ല ലക്ഷ്യം, വീട്ടിൽ ശ്വാസം കിട്ടാതെ പിടയുന്ന എന്റെ ഭർത്താവിന് ഇത് നൽകണം. അവന് ജീവിക്കാൻ ഇത് കൂടിയേ തീരൂ..."

ഒരു ക്രിമിനൽ കുറ്റത്തേക്കാൾ ഉപരി, ആ വാക്കുകളിൽ പ്രകടമായത് അറുപത് വർഷത്തെ ആഴത്തിലുള്ള സ്നേഹമായിരുന്നു. നിയമത്തേക്കാൾ വലുതാണ് തന്റെ പ്രിയപ്പെട്ടവന്റെ ജീവനെന്ന് ആ കണ്ണീർ ലോകത്തോട് വിളിച്ചുപറഞ്ഞു.

മനുഷ്യത്വം ജയിച്ച നിമിഷം
പണമില്ലാത്തവൻ തോറ്റുപോവുന്ന ഈ ലോകത്ത്, ആ വൃദ്ധയുടെ സാഹചര്യം കണ്ടറിഞ്ഞ ചില സുമനസ്സുകൾ മരുന്നിന്റെ തുക നൽകാൻ തയ്യാറായതായാണ് റിപ്പോർട്ടുകൾ. വീട്ടിൽ തന്റെ പ്രിയതമ തിരിച്ചെത്തുമെന്നും മരുന്ന് നൽകുമെന്നും കാത്തിരിക്കുന്ന ആ 91-കാരന്റെ പ്രതീക്ഷയ്ക്ക് മുന്നിൽ പണവും നിയമവും വഴിമാറി നിൽക്കുകയാണ്.

10/02/2026

Join the Style Squad at Nona Associates!
Apply now!

# We're an interior design firm in Vashi, Navi Mumbai, crafting spaces that wow.

# This is a full-time office/site position; it's neither part-time nor work-from-home.

# Candidates for this vacancy should have a minimum of one year of experience.

# This office is located in Navi Mumbai. Kindly apply only if you live in Mumbai/Navi Mumbai or are willing to relocate to Mumbai/Navi Mumbai The company will not provide accommodation.

# Interested candidates can submit their resumes via WhatsApp to 85902 56851 or email them to [email protected].

ഓർമ്മ ഫെബ്രുവരി 10ഗിരീഷ് പുത്തഞ്ചേരി(1961 - 2010)ജനപ്രിയചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പു...
10/02/2026

ഓർമ്മ ഫെബ്രുവരി 10
ഗിരീഷ് പുത്തഞ്ചേരി
(1961 - 2010)

ജനപ്രിയചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഇന്ത്യൻ പെർഫോമൻസ് റൈറ്റേഴ്സ് സൊസൈറ്റിയുടെ മലയാള വിഭാഗം ഡയറക്ടറായും കേരള കലാമണ്ഡലം, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ഭരണസമിതിയംഗമായും പ്രവർത്തിച്ചു. ചുരുങ്ങിയ കാലയളവിൽ ഏറ്റവുമധികം ചലച്ചിത്ര ഗാനങ്ങൾ രചിച്ച് ഖ്യാതി നേടി. 344 ചിത്രങ്ങളിലായി 1600ലേറെ ഗാനങ്ങൾ. എഴുതവണ സംസ്ഥാനസർക്കാറിന്റെ മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള പുരസ്കാരം നേടി.
🟠
1961 മേയ് 1ന് കോഴിക്കോടു ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം.
പിതാവ്: പുളിക്കൂൽ കൃഷ്ണപ്പണിക്കർ
മാതാവ്: മീനാക്ഷിയമ്മ
പുത്തഞ്ചേരി ഗ്രാമത്തിലെ ബാലസംഘത്തിലെ സജീവ അംഗമായിരുന്നു.
🟣
ചെറുപ്പത്തിൽത്തന്നെ എഴുത്തിലേക്ക് തിരിഞ്ഞു. സാംസ്കാരിക കൂട്ടായ്മയായ ചെന്താര പുത്തഞ്ചേരിയ്ക്കുവേണ്ടി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചു. പതിനാലാം വയസ്സിൽ ആദ്യകവിത ചെന്താരയുടെ മോചനം എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചു. പഠനകാലത്ത് കോഴിക്കോട് ആകാശവാണി, എച്ച്.എം.വി, തരംഗിണി, മാഗ്ന സൗണ്ട്‌സ് എന്നിവക്കുവേണ്ടി ലളിതഗാനങ്ങളെഴുതി. 1989 ൽ യുവി രവീന്ദ്രനാഥ് സംവിധാനംചെയ്ത "എൻക്വയറി" എന്ന ചിത്രത്തിലൂടെ ചലച്ചിത്രഗാനരചനാരംഗത്തേക്ക് വന്നു. 1992ൽ ജയരാജിന്റെ ജോണിവാക്കർ-ലെ ശാന്തമീ രാത്രിയിൽ എന്നഗാനത്തോടെയാണ് ശ്രദ്ധേയനാവുന്നത്.
🟡
മേലേപ്പറമ്പിൽ ആൺ‌വീട്, ഇക്കരെയാണെന്റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ, അടിവാരം, ഓരോവിളിയും കാതോർത്ത്, കേരളാ ഹൗസ് ഉടൻ വിൽപ്പനക്ക് എന്നീ ചിത്രങ്ങൾക്കു കഥയും, വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം ബ്രഹ്മരക്ഷസ്സ് എന്നീച്ചിത്രങ്ങൾക്കു തിരക്കഥയും രചിച്ചു.
🔵
സ്വന്തം തിരക്കഥയിൽ രാമൻ പോലിസ് എന്നപേരിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സം‌വിധാനംചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അവസാനകാലത്ത്
2010 ഫെബ്രുവരി 10-ന് മസ്തിഷ്കരക്തസ്രാവത്തെത്തുടർന്ന് അന്തരിച്ചു.
🟤
ബീനയാണു ഭാര്യ.
രണ്ടാണ്മക്കൾ. ജിതിൻ, ദിനനാഥ്.

ശ്രദ്ധേയഗാനങ്ങൾ
🫟
സൂര്യകിരീടം വീണുടഞ്ഞു (ദേവാസുരം)
പിന്നെയും പിന്നെയും ആരോ (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്)
ആരോ വിരൽമീട്ടി (പ്രണയവർണ്ണങ്ങൾ)
കണ്ണുംനട്ട് കാത്തിരുന്നിട്ടും (കഥാവശേഷൻ)
ആകാശദീപങ്ങൾ സാക്ഷി (രാവണപ്രഭു)
ഇന്നലെ, എന്റെ നെഞ്ചിലെ (ബാലേട്ടൻ)
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ (അഗ്നിദേവൻ)
ഒരു രാത്രികൂടെ വിടവാങ്ങവേ.(സമ്മർ ഇൻ ബെത്‌ലഹേം)
അമ്മ മഴക്കാറിന് (മാടമ്പി)
കൈക്കുടന്ന നിറയെ (മായാമയൂരം)
നിലാവേ മായുമോ (മിന്നാരം)
നീയുറങ്ങിയോ നിലാവേ (ഹിറ്റ്ലർ)
കളഭം തരാം (വടക്കുംനാഥൻ)
ഹരിമുരളീരവം (ആറാം തമ്പുരാൻ)
ശാന്തമീ രാത്രിയിൽ (ജോണിവാക്കർ)

Prepared by
Adv V V Jose Kallada

05/02/2026

Ready to unleash your interior designer?
Join Nona Associates, the ultimate destination for interior perfection!
Discover a world of style and functionality. Apply now!

# Nona Associates is an interior design firm situated in Vashi, Navi Mumbai.

# This is a full-time office/site position; it is neither part-time nor work from home.

# Candidates for both vacancies should have a minimum of one year of experience.

# This office is located in Mumbai. Kindly apply only if you live in Mumbai or are willing to stay in Mumbai. The company will not offer any accommodation.

# Interested candidates can submit your resume via WhatsApp at this number or email it to [email protected].

# Freshers are welcome to apply.

നമ്മുടെ ജനാധിപത്യം നമുക്ക് നൽകിയ ഏറ്റവും വലിയ കരുത്ത് എന്താണെന്ന് അറിയാമോ? അത് ചോദ്യങ്ങൾ ചോദിക്കാനുള്ള അധികാരമാണ്. 2005-...
05/02/2026

നമ്മുടെ ജനാധിപത്യം നമുക്ക് നൽകിയ ഏറ്റവും വലിയ കരുത്ത് എന്താണെന്ന് അറിയാമോ? അത് ചോദ്യങ്ങൾ ചോദിക്കാനുള്ള അധികാരമാണ്. 2005-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ വിവരാവകാശ നിയമം (RTI Act) സാധാരണക്കാരനായ എനിക്കും നിങ്ങൾക്കും ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനും അതിന് കൃത്യമായ മറുപടി നേടാനുമുള്ള അവകാശം നൽകി. എന്നാൽ ഇന്ന് ആ അധികാരം നമ്മുടെ കയ്യിൽ നിന്ന് സാവധാനം നഷ്ടപ്പെടുകയാണോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.

​സർക്കാരുകൾ എന്ത് ചെയ്യുന്നു എന്നും നമ്മുടെ നികുതിപ്പണം എങ്ങനെ ചെലവാക്കുന്നു എന്നും അറിയാൻ നമുക്ക് അവകാശമുണ്ട്. അതാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത. ഈ സുതാര്യതയാണ് അഴിമതികളെ തടയുന്നത്. മുൻപ് ഇന്ത്യയെ നടുക്കിയ ആദർശ് ഫ്ലാറ്റ് അഴിമതിയും, കോമൺവെൽത്ത് ഗെയിംസ് ക്രമക്കേടുകളും, വ്യാപം അഴിമതിയും ഒക്കെ പുറംലോകം അറിഞ്ഞത് ഈ ഒരു നിയമത്തിന്റെ ബലത്തിലാണ്. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന രഹസ്യ സംഭാവനകളെ (ഇലക്ടറൽ ബോണ്ട്) സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചതും ഈ നിയമത്തിന്റെ കരുത്തിലാണ്.
​എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കാരണത്താൽ അതിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇൻഫർമേഷൻ കമ്മീഷണർമാരുടെ നിയമനത്തിലും കാലാവധിയിലും സർക്കാർ നേരിട്ട് ഇടപെടുന്നത് അവരുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നു.

ഇതിനുപുറമെ, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം എന്ന പേരിൽ പുതിയ നിയമങ്ങൾ വരുമ്പോൾ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പോലും ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ അധികാരികൾക്ക് സാധിക്കും. ഒരു മന്ത്രി വിചാരിച്ചാൽ വിവരങ്ങൾ നൽകുന്നത് തടയാൻ കഴിയുന്ന രീതിയിലേക്ക് (മിനിസ്റ്റീരിയൽ വീറ്റോ) കാര്യങ്ങൾ നീങ്ങുന്നത് ജനാധിപത്യത്തിന് ഒട്ടും ഗുണകരമല്ല.
​വിവരങ്ങൾ നൽകുന്നത് നിഷേധിക്കുക എന്നാൽ അത് ജനങ്ങളുടെ അധികാരത്തെ ഇല്ലാതാക്കലാണ്. നമ്മുടെ ചോദ്യങ്ങൾ അവസാനിക്കുന്നിടത്ത് അഴിമതികൾ വളരാൻ തുടങ്ങും. അതുകൊണ്ട് തന്നെ ഈ നിയമത്തെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ നാം ജാഗരൂകരായിരിക്കണം. സുതാര്യമായ ഭരണവും മറുപടി പറയാൻ ബാധ്യതയുള്ള സർക്കാരുകളുമാണ് ഒരു നല്ല രാജ്യത്തിന്റെ ലക്ഷണം.
​- ഉണ്ണി ബാലകൃഷ്ണൻ

രക്തസാക്ഷിത്വം ഒരു വെളിച്ചവും മാര്‍ഗവുമാണെന്ന് തിരിച്ചറിയുന്നത്് മഹാത്മാവിന്റെ ജീവിതത്തിലൂടെയാണ്. മനുഷ്യമനസുകളെ ഒന്നിപ്പ...
30/01/2026

രക്തസാക്ഷിത്വം ഒരു വെളിച്ചവും മാര്‍ഗവുമാണെന്ന് തിരിച്ചറിയുന്നത്് മഹാത്മാവിന്റെ ജീവിതത്തിലൂടെയാണ്. മനുഷ്യമനസുകളെ ഒന്നിപ്പിക്കാനുള്ള മഹായത്‌നത്തിനിടയിലാണ് അഹിംസയുടെ എക്കാലത്തെയും വലിയ പ്രവാചകന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നത്. ഇന്ത്യയുടെ ബഹുസ്വരതക്കും, മതനിരപേക്ഷതയ്ക്കും വേണ്ടിയായിരുന്നു ആ ജീവത്യാഗം. സ്വതന്ത്ര ഇന്ത്യയുടെ അവകാശികള്‍ എല്ലാ ഇന്ത്യാക്കരുമാണെന്ന് മഹാത്മാവ് ഉറച്ചുവിശ്വസിച്ചിരുന്നു. ജാതി- മത - ഭാഷാ- വര്‍ഗ - പ്രാദേശിക വ്യത്യാസമന്യേ ഈ രാഷ്ട്രം എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടി എക്കാലവും നിലകൊള്ളണമെന്ന് മഹാത്മാവ് ആഗ്രഹിച്ചു. അതിനായുള്ള ഭഗീരഥ പ്രയത്‌നത്തിനടയിലാണ് തന്റെ നെഞ്ചിലേക്ക് പാഞ്ഞുവന്ന വെടിയുണ്ടകളേ ഹേ റാം എന്ന മന്ത്രോച്ചാരണത്തോടെ അദ്ദേഹം സ്വീകരിച്ചത്.

ഇന്ത്യന്‍ മനസുകളെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഏക ചാലക ശക്തിയാണ് ഗാന്ധിജി. പണ്ഡിറ്റ് നെഹ്‌റു പറഞ്ഞ പോലെ ആ വെളിച്ചം എക്കാലവും നിന്നു കത്തും, അന്ധകാരം നമ്മളെ ഗ്രസിക്കുമ്പോഴെല്ലാം മഹാത്മാവ് ഒരു സൂര്യനെക്കണക്കെ ജ്വലിച്ച് ഈ രാഷ്ട്രത്തെ മുന്നോട്ട് നയിക്കും. രാഷ്്ട്രപിതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ അനന്തകോടി പ്രണാമങ്ങള്

The path is set, now find where it leads!Watch Valathu Vashathe Kallan in theatres from January 30th.
25/01/2026

The path is set, now find where it leads!
Watch Valathu Vashathe Kallan in theatres from January 30th.

തവനൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് ജിജേഷിൻ്റെ പരാതിയിലാണ് കേസെടുത്തത്. കൈയിൽ കെട്ടിയ ചരട് അഴിച്ചുമാറ്റണമെന്ന് കഴിഞ്ഞമ...
15/01/2026

തവനൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് ജിജേഷിൻ്റെ പരാതിയിലാണ് കേസെടുത്തത്. കൈയിൽ കെട്ടിയ ചരട് അഴിച്ചുമാറ്റണമെന്ന് കഴിഞ്ഞമാസം ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ചരട് ഊരി പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. വീണ്ടും ചരട് കൈയിൽ കെട്ടിയപ്പോൾ ജോയിന്റ് സൂപ്രണ്ട് ഇടപെട്ടു. ഇതോടെ ജോയിന്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി. വ്യാജ പരാതി നൽകുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

മഹാരാഷ്ട്ര മലയാളി ക്രിസ്‌ത്യൻ അസോസിയേഷൻ ക്രിസ്മസ് കരോൾ സർവീസ് ഉം പുതുവത്സര  ആഘോഷവും.നവിമുംബൈ : മഹാരാഷ്ട്ര മലയാളി ക്രിസ്ത...
15/01/2026

മഹാരാഷ്ട്ര മലയാളി ക്രിസ്‌ത്യൻ അസോസിയേഷൻ ക്രിസ്മസ് കരോൾ സർവീസ് ഉം പുതുവത്സര ആഘോഷവും.

നവിമുംബൈ : മഹാരാഷ്ട്ര മലയാളി ക്രിസ്ത്യൻ അസോസിയേഷന്റെ (MMCA) ആഭിമുഖ്യത്തിൽ വാശി സെന്റ് തോമസ് മാർത്തോമ ദേവാലയത്തിൽ വച്ച് നവി മുംബയിൽ ഉള്ള വിവിധ എപ്പിസ്കോപ്പൽ സഭകൾ ചേർന്ന് ജനുവരി പതിന്നാലാം തീയതി ബുധനാഴ്ച്ച വൈകുന്നേരം ഏഴു മണിമുതൽ ക്രിസ്മസ് കരോൾ സർവീസ് ഉം പുതുവത്സരാഘോഷവും നടത്തുകയുണ്ടായി .

അഞ്ച് ഇടവകകളിൽ നിന്നും ഗായകസംഘങ്ങൾ കരോൾ ഗാനങ്ങൾ ആലപിച്ചു . മാർത്തോമാ സഭയുടെ വിങ്‌സ് ബാൻഡ് ഉം ഗാനം ആലപിക്കുകയുണ്ടായി .
മാർത്തോമാ സഭയുടെ മുംബൈ ഭദ്രാസനാധിപനും അസോസിയേഷന്റെ ചെയർമാനുമായ അഭിവന്ദ്യ ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സി.എൻ.ഐ ബിഷപ്പ് പ്രഭു ഡി. ജബമണി , പ്രൊഫസർ . റവ .ഡോ. എയ്ൻജല ബെർലിസ്, എന്നിവർ ആശംസകൾ അറിയിച്ചു .
റവ. ഫാ. ജേക്കബ് പൊറത്തൂർ ,റവ. ഫാ ജോർജ് ജോൺ, റവ. തോമസ് കെ. ജേക്കബ് , ശ്രി. റെജി സാം എന്നിവർ സംസാരിച്ചു. വിവിധ സഭകളിൽ നിന്നുള്ള പട്ടക്കാരും, സഭാംഗങ്ങളും പങ്കെടുക്കുകയുമുണ്ടായി.

അഡ്വ. പി. പി . വർഗീസ്, അഡ്‌ഹോക് കമ്മിറ്റി സെക്രട്ടറി ആയും, ശ്രി. എ. ടി. റോയി ട്രഷറർ ആയും, ശ്രി. മോഹൻ കണ്ടത്തിൽ കോ ഓർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു .

🚂 ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: ഹരിത വിപ്ലവത്തിലേക്ക് ഒരു വലിയ ചുവടുവെപ്പ്! 🌿🇮🇳ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇന്ന് ...
12/01/2026

🚂 ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: ഹരിത വിപ്ലവത്തിലേക്ക് ഒരു വലിയ ചുവടുവെപ്പ്! 🌿🇮🇳
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇന്ന് സുവർണ്ണ നിമിഷം! രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ്-സോണിപ്പത്ത് (Jind-Sonipat) റൂട്ടിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു.

പ്രധാന വിവരങ്ങൾ:

📍 പരീക്ഷണം: RDSO-യുടെ നേതൃത്വത്തിൽ OSC (Oscillation), EBD (Emergency Braking Distance) എന്നീ സുപ്രധാന ടെസ്റ്റുകളാണ് നടക്കുന്നത്.

🌍 ലോക റെക്കോർഡ്: ജർമ്മനി, ഫ്രാൻസ്, ചൈന, സ്വീഡൻ എന്നിവയ്ക്ക് ശേഷം ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ കൈവരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി.

🌱 പരിസ്ഥിതി സൗഹൃദം: ഡീസലിന് പകരം ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിലൂടെ മലിനീകരണം പൂർണ്ണമായും ഒഴിവാക്കാം. 'സീറോ കാർബൺ' ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ വലിയ കുതിപ്പാണിത്.

ഇന്ത്യൻ റെയിൽവേയുടെ ഈ അഭിമാന നേട്ടത്തിൽ നമുക്കും പങ്കുചേരാം! വരും കാലങ്ങളിൽ കൂടുതൽ പാതകളിൽ ഈ പരിസ്ഥിതി സൗഹൃദ ട്രെയിനുകൾ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 🚆✨

Address

HO - B-112 | Gold City | Sector 19 | Vashi |
Navi Mumbai
400705

Alerts

Be the first to know and let us send you an email when Anona Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anona Creations:

Share