Imtiaz Ibrahim

  • Home
  • Imtiaz Ibrahim

Imtiaz Ibrahim Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Imtiaz Ibrahim, Public relations agency, .

08/06/2026
28/05/2026
27/05/2026

അറഫയിലെ ആത്മീയ അനുഭൂതിയിൽ ലയിച്ച് ചേരാം...

നാളെ രാവിലെ മുതൽ പീസ് റേഡിയോയിൽ...

21/10/2025

കുറച്ചുകാലമായി ഉയരുന്ന ഒരു ചോദ്യമുണ്ട്. മുസ്‌ലിം സമുദായത്തിന്റെ വിശ്വാസത്തെയും സംസ്കാരത്തെയും അവകാശങ്ങളേയും സാരമായി ബാധിക്കുന്ന വിവാദങ്ങൾ നിരന്തരമായി ഉയർന്നു വരുമ്പോൾ, അമ്പരപ്പിക്കുന്ന മൗനം ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്തുകൊണ്ട് എന്നതാണ് ആ ചോദ്യം. പണ്ഡിതന്മാർ എവിടെ...? സംഘടനകൾ എവിടെ...? എന്നാണ് എല്ലാവരും ചോദിക്കുന്നത്.

പണ്ഡിതന്മാരും സംഘടനകളും പങ്കുവെക്കുന്നതാകട്ടെ; നമ്മൾ ഇത് പറഞ്ഞാൽ ആകെ പ്രശ്നമാകും. അത്രമേൽ സെൻസിറ്റീവാണ് നമ്മുടെ കേരള സമൂഹമെന്നാണ്. സമുദായ രാഷ്ട്രീയ പാർട്ടികളല്ലേ അവകാശങ്ങളെക്കുറിച്ച് പറയേണ്ടത്? അവരൊന്നും പ്രതികരിച്ചില്ലല്ലോയെന്ന് പരിഭവം പറയും.

സമുദായ രാഷ്ട്രീയ പാർട്ടിയാകട്ടെ; ആചാര അനുഷ്ഠാന വിഷയങ്ങൾ തീർത്തും മതപരമായ വിഷയങ്ങളാണല്ലോ, അതിൽ മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും ഒന്നും പറഞ്ഞു കണ്ടില്ലല്ലോ? അവരൊന്നും ഗൗരവത്തിലെടുക്കാത്ത വിഷയം നമ്മളായിട്ട് പറഞ്ഞു വിവാദമാക്കണോ എന്നതാണ് അവർ ഉയർത്തുന്ന ചോദ്യം.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ കാര്യം പറയുകയും വേണ്ട. മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യ മുന്നേറ്റവും അവരുടെ അവകാശ സംരക്ഷണവും മുഖ്യ ലക്ഷ്യമായി ഉയർത്തുന്ന രാഷ്ട്രീയ പാർട്ടിക്ക് വരെ ഇത്തരം വിഷയങ്ങളിൽ ഒരു അസ്വസ്ഥതയും ഇല്ലെങ്കിൽ നമ്മൾ എന്തിന് അനാവശ്യമായി വേലിയിൽ കിടക്കുന്ന പാമ്പിനെ തോളിൽ എടുത്ത് വെക്കണം എന്നാണ് ചിന്തിക്കുന്നത്.

ചുരുക്കി പറഞ്ഞാൽ അവകാശ പോരാട്ട പ്രശ്നത്തിൽ അകപ്പെട്ടവർ ഒറ്റക്ക് നിന്ന് പോരാടേണ്ട സാഹചര്യമാണ് അവസാനം വന്നു ചേരുന്നത്. ആ പോരാട്ടത്തോടൊപ്പം പൊതുസമൂഹം നിൽക്കുന്നു എന്ന് കാണുമ്പോൾ മാത്രമാണ് സമുദായത്തിന്റെ പരസ്യമായ പിന്തുണ ഉണ്ടാകാറുള്ളത്. പൊതുസമൂഹത്തിന്റെയും മീഡിയകളുടെയും പിന്തുണ ഇല്ലെങ്കിൽ പ്രശ്നത്തിൽ അകപ്പെട്ടവർ ഒറ്റപ്പെടുകയും ചെയ്യും.

അവർ അനുഭവിക്കുന്ന വിഷയത്തിന്റെ ഗൗരവം അറിയാത്തത് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. മുസ്‌ലിംങ്ങൾ അവരുടെ അവകാശ പ്രശ്നം ഉന്നയിക്കുന്നത് തന്നെ വലിയ കുറ്റകൃത്യമാണെന്ന പൊതുബോധ നിർമ്മിതിയുടെ തടവറയിലാണ് ഇന്ന് മുസ്‌ലിം സമുദായം പോലും അകപ്പെട്ടിട്ടുള്ളത്! മറ്റുള്ളവരുടെ കാര്യം പിന്നെ പറയേണ്ടതുണ്ടോ?

മുസ്‌ലിം അവകാശ പ്രശ്നോത്തോടൊപ്പം നിന്നാൽ ഭൂരിപക്ഷ വോട്ട് നഷ്ടപ്പെടുമോ എന്നതാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ഭയം. അത്രമേൽ ഇസ്‌ലാമോഫോബിയ സമൂഹത്തിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്. ഏതു വിഷയം വന്നാലും മുസ് ലിംകളെ വെറുപ്പോടു കൂടി കാണുന്ന സാഹചര്യം ബോധപൂർവ്വം ഇവിടെ സൃഷ്ടിച്ചെടുത്തു കഴിഞ്ഞു എന്നർഥം.

നാടിന്റെ സൗഹാർദവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കേണ്ട ബാധ്യത എല്ലാവർക്കും ഒരുപോലെയാണെന്ന് തിരിച്ചറിയേണ്ടതിന് പകരം, സ്വയം ഏറ്റെടുത്ത അധിക ബാധ്യതയുടെ ഭാരവും മുസ്‌ലിം സമുദായത്തിന് ഇന്ന് പ്രതിസന്ധിയായിട്ടുണ്ട്.

ഇനിയെങ്കിലും ചില തിരിച്ചറിവുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. മുസ്‌ലിം സമുദായം അവർ അനുഭവിക്കുന്ന അവകാശ പ്രശ്നങ്ങൾ തുറന്നു പറയാൻ തയ്യാറാകണം. അത് അർഹിക്കുന്ന പ്രാധാന്യത്തോടെ സമുദായ രാഷ്ട്രീയ പാർട്ടികൾ അഭിമാനപൂർവ്വം ഉയർത്തിക്കൊണ്ടു വരികയും വേണം. മറ്റുള്ളവർ മുന്നോട്ട് വരാൻ കാത്തിരിക്കേണ്ടതില്ല; അതിൻ്റെ പേരിൽ ഏൽക്കേണ്ടി വരുന്ന ആക്ഷേപങ്ങളിൽ അസ്വസ്ഥരാകേണ്ടവരല്ല സമുദായം.
മുസ്‌ലിംങ്ങൾ അവരുടെ അവകാശ പ്രശ്നം ഉന്നയിക്കുന്നത് തന്നെ കുഴപ്പമാണെന്ന പൊതുബോധത്തെയാണ് ചികിത്സിക്കേണ്ടത്.

ഉത്തരവാദിത്തപ്പെട്ട മുസ്‍ലിം സമുദായ നേതൃത്വവും മതനിരപേക്ഷ സാമുദായിക രാഷ്ട്രീയ നേതൃത്വവും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഇത്തരം വിഷയങ്ങളെ സമയബന്ധിതമായി അഭിമുഖീകരിക്കാൻ മടിച്ചു നിന്നാൽ ആ ഭാഗം അവിവേകികൾ കൈകാര്യം ചെയ്യുകയും അതിൻ്റെ പ്രത്യാഘാതം സമുദായവും സമൂഹവും പിന്നീട് നേരിടേണ്ടി വരികയും ചെയ്യും.

ഒരു സമുദായത്തെ ഉന്മൂലനം ചെയ്യാൻ ആദ്യം ഉപയോഗിക്കുന്ന വഴി അവരുടെ ശബ്ദം ഇല്ലാതാക്കലാണ്. അവരുടെ ശബ്ദം എത്രമേൽ നേർത്തു വരുന്നുവോ അത്രയും വേഗം അപരവത്കരിക്കപ്പെടും.

കേരളത്തിൽ പോലും ഒരു മുസ്‌ലിം അവൻ്റെ മതവിശ്വാസ അവകാശങ്ങളുടെ പേരിൽ നടുറോട്ടിൽ ആക്രമിക്കപ്പെട്ടാൽ അവൻ അതിന് അർഹനാണെന്ന് ചിന്തിക്കുന്നവരെ സമുദായത്തിൽ നിന്ന് തന്നെ സൃഷ്ടിച്ചു കഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന് ഓർമ്മവേണം. പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ.

മുസ്‍ലിംങ്ങൾ അവർ നേരിടുന്ന അവകാശ പ്രശ്നത്തെയും അതിന്റെ കാരണങ്ങളെയും വസ്തുനിഷ്ഠമായി സമൂഹത്തിന്റെ മുന്നിൽ വെച്ചാൽ ഇവിടെയുള്ള വർഗീയത തൊട്ടു തീണ്ടാത്ത മറ്റു മതസ്ഥർ അതിനൊപ്പം നിൽക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അവകാശ പ്രശ്നം ഉന്നയിക്കേണ്ടത് പ്രശ്നം അനുഭവിക്കുന്നവരാണ്. അപ്പോഴേ മറ്റുള്ളവർക്ക് അതിന്റെ ആഴവും പരപ്പും അറിയുകയുള്ളൂ. മറ്റുള്ള സമുദായ നേതാക്കളെല്ലാം അവരുടെ പ്രശ്നങ്ങൾ യാതൊരു അപകർഷതാബോധവുമില്ലാതെ ഉയർത്തിപ്പിടിക്കുന്നത് നാം കാണുന്നുണ്ടല്ലോ. ഒരു വേള മറ്റു സമുദായങ്ങളെ നിർബാധം അധിക്ഷേപിക്കുന്നത് പോലും നാം കാണുന്നു.!

ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, വിദ്യാഭ്യാസം, തൊഴിൽ, പൊതുപ്രവർത്തനം... എന്നിവക്ക് തടസ്സം നിൽക്കുന്നത് തൻ്റെ മതത്തിന്റെ നിയമങ്ങളാണെങ്കിൽ ആ മതം ഒഴിവാക്കാൻ ഞാൻ തയ്യാറാണ് എന്ന അവസ്ഥയിലേക്ക് മുസ്‍ലിം സമുദായത്തിലെ ഒരു വിഭാഗം എത്തിയിരിക്കുന്നു എന്നതാണ് അടിസ്ഥാന പ്രശ്നം. ഇവിടെയാണ് ചികിത്സ വേണ്ടത്. അതിനു മുസ്‍ലിം പണ്ഡിതന്മാരും സംഘടനകളും എത്ര നേരത്തെ തയ്യാറാകുന്നുവോ അത്രയും നേരത്തെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. അല്ലാത്തപക്ഷം വലിയ അപകടത്തെയാണ് നാം കാത്തിരിക്കുന്നത്.

✍️ ടി കെ അഷ്‌റഫ്‌
(ജനറൽ സെക്രട്ടറി,
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)
19/10/25

29/09/2025

കേരള രാഷ്ട്രീയം ഒരു നാൽക്കവലയിലാണിന്ന്.
എങ്ങോട്ട് തിരിയണമെന്ന കാര്യത്തിൽ സർവ്വത്ര ആശയക്കുഴപ്പം പല പാർട്ടികൾക്കുമുണ്ട്.
വ്യക്തികളും പാർട്ടികളും നേരിടുന്ന പ്രശ്നങ്ങളെ വർഗീയത ആളിക്കത്തിച്ച് മറച്ചു പിടിക്കാം എന്ന വ്യാമോഹമാണ് ഒരു വശത്ത് നാം കാണുന്നത്.
മറുവശത്താകട്ടെ, മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമേ നിലവിലുള്ള പ്രതിസന്ധി മറികടക്കാനാകൂ എന്ന ഉറച്ച നിലപാട് കൈക്കൊള്ളുന്നവരെ പിന്തുണക്കാൻ അറച്ചുനിൽക്കുന്നവരേയും നാം കാണുന്നുണ്ട്.

പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സമുദായങ്ങളെ കൂടെനിർത്താം എന്നത് മലയാളിയുടെ പ്രബുദ്ധതയെ വെല്ലുവിളിക്കലാണ്.
വ്യക്തമായ രാഷ്ട്രീയം പറഞ്ഞും, വികസനം നടത്തിയും, വിവിധ ജനവിഭാഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി നിർവഹിച്ചും മുന്നോട്ടു പോകുന്നവർക്കേ നിലനിൽപ്പുണ്ടാകൂ..

കേരളജനതയുടെ മതനിരപേക്ഷ മനസിനെ ഒരു പാർട്ടിയും വിലകുറച്ചു കാണരുത്. സമുദായ നേതാക്കളെ വിലക്കെടുത്താൽ കേരളത്തെ കയ്യിലൊതുക്കാൻ കഴിയും എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.
ഓരോ ജനതയുടെയും അടിസ്ഥാന പ്രശ്നങ്ങൾ ദുർന്യായങ്ങൾ പറഞ്ഞ് അവഗണിക്കരുത്.

തെരഞ്ഞെടുപ്പ് വരുമ്പോൾ ഭൂരിപക്ഷ- ന്യൂനപക്ഷ പ്രീണനത്തിലൂടെയും പരസ്പര വിദ്വേഷത്തിലൂടെയും കേരളത്തിന്റെ സമാധാനം കെടുത്തരുത്.
വർഗീയത ആളിക്കത്തിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ഇരട്ടത്താപ്പ് തിരിച്ചറിയാൻ കഴിയാത്ത വിധം അൾഷിമേഴ്സ് ബാധിച്ചവരെല്ല മലയാളികൾ എന്ന ബോധ്യം എല്ലാവർക്കും നല്ലതാണ്.

വർഗീയതയും മതനിരപേക്ഷതയും നേർക്കുനേർ പോരാടുന്ന വർത്തമാന കേരളത്തിൽ പ്രതിപക്ഷ നേതാവ് ഉയർത്തിപ്പിടിക്കുന്ന ഉറച്ച മതനിരപേക്ഷ നിലപാട് ശ്ലാഘനീയമാണന്ന് പറയാതെ വയ്യ. കേരളത്തിൻ്റെ ഭാവിയെ മുന്നിൽ കാണുന്ന ഏതൊരാൾക്കും ഈ നിലപാടിനെ പിന്തുണക്കാതിരിക്കാനാവില്ല. ഈ പിന്തുണ കക്ഷി രാഷ്ട്രീയത്തിനല്ല; കേരളത്തിൻ്റെ ഭാവിയെ കരുതലോടെ കാണുന്നവരുടെ മനസ്സിന്റെ തേട്ടമാണിത്.
ഇത് പറയാൻ മടിച്ചു നിൽക്കുന്നത് ഈ കാലഘട്ടത്തിൽ കേരളത്തോട് ചെയ്യുന്ന അനീതിയാണ്.

നമ്മുടെ കേരളം വർഗീയമായി ഭിന്നിച്ചുകൂടാ. സ്വാർത്ഥ താൽപര്യങ്ങളുള്ള ചില നേതാക്കളും വർഗീയ വിദ്വേഷത്തിലൂടെ ഭരണത്തിലേറാൻ കാത്തിരിക്കുന്ന കഴുകന്മാരും ഒഴിച്ച് മലയാളികളിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷ നിലപാടിൽ വെള്ളം ചേർത്തുകൊണ്ടുള്ള ചെറിയ നീക്കങ്ങളെ പോലും അംഗീകരിക്കുന്നവരല്ല.
സ്വസ്ഥമായ സാമൂഹ്യ സംവിധാനം നിലനിന്ന് കാണാൻ വേണ്ടി ദാഹിക്കുന്ന മനസ്സാണ് ഇന്നും കേരളത്തിനുള്ളത്.

കേരളം വൈകാതെ ബിജെപി ഭരിക്കും എന്ന നരേറ്റീവ് അന്തി ചർച്ചകളിൽ അജണ്ട വെച്ച് സംസാരിക്കുന്നവരുടെ ആഖ്യാനമാണ്. അതിൽ കേരള ജനത ഒരിക്കലും വീണു പോകരുത്.

✍️ ടി കെ അഷ്‌റഫ്‌
(ജനറൽ സെക്രട്ടറി,
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ)

Address


Website

Alerts

Be the first to know and let us send you an email when Imtiaz Ibrahim posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Advertising & Marketing Company?

Share