11/08/2024
ആലപ്പുഴ, ചേർത്തല താലൂക്കിലെ ഏറ്റവും വലിയ ഭൂവുടമയും , കൊച്ചി മട്ടാഞ്ചേരിയിലെ അവസാന യഹൂദ വനിതയുമായിരുന്ന_ക്വീനി ഹലേഗുവ ന്യൂയോർക്കിൽ വെച്ച് നിര്യാതയായി.
ഈ പേര് കടക്കരപ്പള്ളി പട്ടണക്കാട് അടക്കമുള്ള വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേർ രജിസ്റ്ററുകളിൽ നിരവധി പേജുകളിൽ കാണാം. ചേർത്തല താലൂക്കിന്റെ കാർഷിക മേഖലയ്ക്ക് അടിത്തറയിട്ട ഹലേഗുവ കുടുംബക്കാരിയായ ക്വീനിയുടെ പേരിൽ വെട്ടയ്ക്കൽ പ്രദേശത്ത് മാത്രം ഇന്നും നൂറു കണക്കിന് ഏക്കർ പാടശേഖരങ്ങളുണ്ട്. യഹൂദ പ്രമാണിയും വ്യവസായ പ്രമുഖനുമായ എസ്.എസ് കോഡറിന്റെ മകളാണ് ക്വീനി. കൊച്ചിയിൽ ആദ്യമായി വൈദ്യുതി വിതരണം ചെയ്തതും, ആദ്യ ബോട്ട് സർവ്വീസ് നടത്തിയതും ക്വീനിയുടെ പിതാവായിരുന്നു. സാമുവൽ ഹലേഗുവയെ വിവാഹം കഴിച്ചതോടെ ഇവർ ക്വീനി ഹലേഗുവ ആയി.
അർത്തുങ്കലിനടുത്ത് “”ആയിരം തൈ “”എന്നൊരു കടലോര ഗ്രാമമുണ്ട്. ഇവിടെ ആയിരം തെങ്ങിൻ തൈകൾ ഹലേ ഗുവ കുടുംബം നട്ട് പിടിപ്പിച്ച് ഒന്നാന്തരം തെങ്ങിൻ തോപ്പാക്കി മാറ്റിയിരുന്നു. അങ്ങനെയാണ് ആ സ്ഥലത്തിന് ആയിരം തൈ എന്ന പേര് ലഭിച്ചത്. ഇപ്പോഴും ഇവിടുത്തെ വിത്ത് തേങ്ങയുടെ ഗുണങ്ങൾ മറ്റുള്ളിടങ്ങളിലേതിനേക്കാളും മുന്നിലാണ്. അതു പോലേ കടക്കരപ്പള്ളി, വെട്ടയ്ക്കൽ, മനക്കോടം തുടങ്ങിയ തീരദേശ ഗ്രാമങ്ങളെ നെല്ലറകളാക്കി ഇവർ മാറ്റിയെടുത്തു. കൊച്ചിയുടെ കീഴിലായിരുന്നപ്പോൾ ആ നാട്ടുരാജ്യത്തെ ഊട്ടാനുള്ളത്ര അരി ഉൽപാദിപ്പിച്ചു. ഇന്നത്തെ വെട്ടയ്ക്കൽ ജംഗ്ഷന്റെ പഴയ പേര് മിറിയം മാർക്കറ്റ് എന്നാണ്. മിറിയം എന്ന യഹൂദ സ്ത്രീയുടെ പേരാണിത്. ഒരു കാലത്ത് കൊച്ചി രാജ്യത്തെ ഏറ്റവും വലിയ അരി വിപണി ആയിരുന്നു മിറിയം മാർക്കറ്റ്. ചേർത്തല പട്ടണത്തിന്റെ കച്ചവട കേന്ദ്രമായ മുട്ടത്തിന്റെ ആസൂത്രകരിൽ ഒരു കൂട്ടർ ഹലേഗുവ കുടുംബക്കാരാണ്. മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിന്റെ ട്രസ്റ്റി കൂടിയായിരുന്നു ക്വീനി.
ആദരാജ്ഞലികൾ
കടപ്പാട്.