More Stories Network

More Stories Network More Stories Network ONTV Production Network
(357)

മൂന്നു വർഷം മുൻപുണ്ടായ എന്റെ മാനസികബുദ്ധിമുട്ടുകൾ പെരിമെനോപോസിന്റെ ഭാഗമായിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. ഓരോരു...
23/05/2026

മൂന്നു വർഷം മുൻപുണ്ടായ എന്റെ മാനസികബുദ്ധിമുട്ടുകൾ പെരിമെനോപോസിന്റെ ഭാഗമായിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. ഓരോരുത്തരെയും പെരിമെനോപോസ് അലട്ടുന്നതു വ്യത്യസ്തമായാണ്. സമപ്രായക്കാരായ സുഹൃത്തുക്കളിൽ ചിലർ മാനസികസമ്മർദത്തിലും മൂഡ് സ്വിങ്സിലും അമിത രക്തസ്രാവത്താലും വലയുന്നുണ്ട്. എനിക്കു കഴിഞ്ഞ മൂന്നു-നാലു വർഷമായി നേരിയ തോതിലേ ബ്ലീഡിങ് ഉള്ളൂ.

20 വർഷം മുൻപ് എന്റെ അമ്മയ്ക്ക് സമാനമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ‘കൈ വേദന, കാലു വേദന എ ന്നു മാത്രമേ പറയാനുള്ളോ’ എന്ന് ‌അമ്മയോടു ചോദിച്ചതിൽ ഇന്നെനിക്ക് സങ്കടമുണ്ട്. അമ്മയ്ക്കും അറിയില്ലായിരുന്നു പെരിമെനോപോസ് എന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന്. അടുത്തിടെ പെരിമെനോപോസിനെ കുറിച്ച് വിഡിയോ ചെയ്തപ്പോൾ നിരവധി സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ കമന്റുകളിൽ വിവരിച്ചിട്ടുണ്ട്. നെഗറ്റീവ് ക മന്റ്സും ഉണ്ട് കേട്ടോ. ‘പ്രസവിക്കാത്തതു കൊണ്ടാണെ’ന്നും ‘പണ്ടുള്ള സ്ത്രീകൾക്ക് ഇതൊന്നുമില്ലായിരുന്നല്ലോ’ എന്നുമൊക്കെ ചിലർ പറഞ്ഞു. അവർക്കുള്ള മറുപടിയുമായി 65 വയസ്സുള്ള, എന്നെ പ്രസവിച്ച അമ്മയുമായി ഞാൻ എത്തുന്നുണ്ട്.’’ രഞ്ജിനി

“പ്രണയിച്ച് അറേഞ്ച് മാര്യേജ് ചെയ്തവരാണ് ഞങ്ങൾ. എനിക്ക് സഹോദരങ്ങളില്ല. എന്റെ ആദ്യ ക്രഷ് അരുണായിരുന്നു. ടീനേജ് ക്രഷ് എന്നൊ...
23/05/2026

“പ്രണയിച്ച് അറേഞ്ച് മാര്യേജ് ചെയ്തവരാണ് ഞങ്ങൾ. എനിക്ക് സഹോദരങ്ങളില്ല. എന്റെ ആദ്യ ക്രഷ് അരുണായിരുന്നു. ടീനേജ് ക്രഷ് എന്നൊക്കെ പറയില്ലേ,” എന്ന് ഗായത്രി പറയുന്നു.

അഞ്ജനയുടെ ചേട്ടനായ അരുണിനെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞ് കേട്ടാണ് ആദ്യം ഒരു ആരാധന തോന്നിയതെന്നും ഗായത്രി പറയുന്നു. “പത്താം ക്ലാസ് കഴിഞ്ഞ് ഞങ്ങൾ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. എന്റെ പ്രധാന ലക്ഷ്യം അവിടെ പോയാൽ ഇയാളെ കാണാമല്ലോ എന്നായിരുന്നു,”എന്നും താരം പറഞ്ഞു.

ആദ്യകാലത്തെ ക്രഷ് പിന്നീട് പ്രണയമായി മാറിയെങ്കിലും തുടക്കത്തിൽ വീട്ടുകാർ അതിനെ അംഗീകരിച്ചില്ല. “അന്ന് ഞാൻ പ്ലസ് ടുവിനും അരുൺ ഡിഗ്രിക്കും പഠിക്കുകയാണ്. വീട്ടുകാർക്ക് അത് ചെറിയ പ്രായമാണെന്ന് തോന്നി. പിന്നീടാണ് അരുണിന്റെ വീട്ടിൽ നിന്ന് ആലോചന വന്നത്. പെണ്ണുകാണലും ജാതകവും നോക്കി അറേഞ്ച്ഡ് മാര്യേജായിരുന്നു,”എന്ന് ഗായത്രി വ്യക്തമാക്കി.

“15 വയസിൽ തുടങ്ങിയ ഇഷ്ടമാണ് എനിക്ക്. കല്യാണം കഴിഞ്ഞ് ഞങ്ങളുടെ അടി കണ്ട് കഴിഞ്ഞാൽ ഒരു വർഷത്തിനപ്പുറം പോകില്ലെന്ന് തോന്നും. അത്രയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു,” എന്നും ഗായത്രി തുറന്നു പറഞ്ഞു.

എന്നാൽ ‘അഡ്ജസ്റ്റ്മെന്റ്’ എന്ന വാക്കിനെക്കാൾ ‘പരസ്പരം മനസിലാക്കൽ’ ആണ് വിവാഹജീവിതത്തിന്റെ അടിസ്ഥാനമെന്ന് താരം പറയുന്നു.

“നമുക്ക് ഒരു കംപാനിയൻ വേണം. തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ കാത്തിരിക്കാൻ ഒരാൾ വേണമെന്ന് തോന്നും. വിവാഹം ചെയ്ത ആളായിരിക്കണമെന്നില്ല… പക്ഷെ ജീവിതത്തിൽ നമ്മൾക്കായി ഒരാൾ വേണം,” എന്നാണ് ഗായത്രിയുടെ അഭിപ്രായം.

ആദ്യത്തെ അഞ്ച് വർഷം പരസ്പരം മനസിലാക്കാനുള്ള സമയമാണെന്നും പിന്നീട് ബന്ധം കൂടുതൽ ഉറപ്പാകുമെന്നും താരം കൂട്ടിച്ചേർത്തു

“പെർഫെക്ട് മാരീഡ് ലൈഫ് എന്നൊന്നില്ല. ആരും പെർഫെക്ട് അല്ല. മാതാപിതാക്കൾ, സഹോദരങ്ങൾ എന്നീ ബന്ധങ്ങളിലൊന്നും പെർഫെക്ഷൻ ഇല്ല. മനുഷ്യരെന്ന നിലയിൽ നമ്മളാരും പെർഫെക്ട് അല്ല,”എന്ന് താരം പറയുന്നു.

ഭോപ്പാലിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ട്വിഷ ശർമയുടെ ഭർത്താവ് സമർഥ് സിങ് പൊലീസിൽ കീഴടങ്ങി. 10 ദിവസമായി ഇയാൾ ഒളി...
23/05/2026

ഭോപ്പാലിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ട്വിഷ ശർമയുടെ ഭർത്താവ് സമർഥ് സിങ് പൊലീസിൽ കീഴടങ്ങി. 10 ദിവസമായി ഇയാൾ ഒളിവിലായിരുന്നു. ഇന്ന് വൈകിട്ടാണ് ജബൽപൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

റീ പോസ്റ്റ്‍മോർട്ടത്തിന് അനുമതി നൽകാതെ കോടതി; ട്വിഷയുടെ കുടുംബത്തിന് തിരിച്ചടി
നേരത്തെ സമർഥ് സിങ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചിരുന്നു. വിചാരണ കോടതിയിൽ കീഴടങ്ങി അവിടെ നിന്ന് ജാമ്യം നേടാമെന്ന് സമർഥ് സിങ്ങിന്റെ അഭിഭാഷകൻ അറിയിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സമർഥ് സിങ് പൊലീസിന് മുനനിൽ കീഴടങ്ങിയത്.
മുൻ ജഡ്ജി ഗിരിബാല സിങ്ങിന്‍റെ മുൻകൂർ ജാമ്യത്തിനെതിരേ മധ‍്യപ്രദേശ് സർക്കാർ ഹൈക്കോടതിയിൽ , ദുരൂഹ സാഹചര‍്യത്തിൽ മരണപ്പെട്ട നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റാരോപിതയായ മുൻ ജഡ്ജി ഗിരിബാല സിങ്ങിന് മുൻകൂർ ജാമ‍്യം നൽകിയ ഉത്തരവിനെതിരേ മധ‍്യപ്രദേശ് സർക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

"എനിക്കൊരു പെണ്ണാകാൻ ആഗ്രഹമുണ്ടെന്ന കാര്യം അറിഞ്ഞപ്പോഴാണ് വാപ്പ ആദ്യമായി എന്റെ മുന്നിൽ നിന്ന് കരഞ്ഞത്. ആ മനുഷ്യനെ കരയിപ്...
23/05/2026

"എനിക്കൊരു പെണ്ണാകാൻ ആഗ്രഹമുണ്ടെന്ന കാര്യം അറിഞ്ഞപ്പോഴാണ് വാപ്പ ആദ്യമായി എന്റെ മുന്നിൽ നിന്ന് കരഞ്ഞത്. ആ മനുഷ്യനെ കരയിപ്പിച്ചു എന്നുള്ളത് എനിക്ക് ഇപ്പോഴും ഭയങ്കര ബുദ്ധിമുട്ടാണ്. അവർക്കെന്നെ ഒരു ഉസ്താദ് ആക്കണമെന്നോ നല്ലൊരു ജോലിക്കു വിടണമെന്നോ ഒക്കെയുണ്ടായിരുന്നു."

കുടുംബത്തിന്റെ സമാധാനമാണ് തനിക്ക് വലുതെന്നും നാദിറ വ്യക്തമാക്കുന്നു. ഇപ്പോഴും വീട്ടിൽ താൻ അവരുടെ മകൻ തന്നെയാണ്. തന്നെ 'നജീബ്' എന്ന് വിളിച്ചാൽ മതി എന്ന് വീട്ടുകാരോട് പറഞ്ഞത് താൻ തന്നെയാണ്. അനിയത്തി 'നജീ' എന്നും ഉപ്പയും ഉമ്മയും 'നജീബ്' എന്നുമാണ് വിളിക്കാറുള്ളത്. തന്നെ ആരെങ്കിലും കളിയാക്കാൻ വേണ്ടി നജീബ് എന്ന് വിളിച്ചാൽ പോലും തനിക്ക് ഒട്ടും വിഷമം തോന്നാറില്ലെന്നും നാദിറ

"15 വർഷമായി ഒരേ തോണിയിൽ ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട്. ഇതിനിടയിൽ വലിയ കൊടുങ്കാറ്റുകൾ പലതും വന്നു. എങ്കിലും മുങ്ങാതെ ഇ...
23/05/2026

"15 വർഷമായി ഒരേ തോണിയിൽ ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട്. ഇതിനിടയിൽ വലിയ കൊടുങ്കാറ്റുകൾ പലതും വന്നു. എങ്കിലും മുങ്ങാതെ ഇത്രയും കാലം പിടിച്ചുനിന്നു. ഇനി ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. തുടങ്ങിയ ഇടത്തുനിന്നും രണ്ടാളും ഒരുപാട് മുന്നിലെത്തി. വീഴാതെയും തളരാതെയും കാത്തതിന് നന്ദി. എന്നെ വിശ്വസിച്ച് കൂടെക്കൂടിയതിനും, എല്ലാത്തിനും പിന്തുണ നൽകിയതിനും, നല്ലൊരു സുഹൃത്തായിരിക്കുന്നതിനും നന്ദി ഇന്ദു. നാല് വർഷം കഴിഞ്ഞാൽ ഞങ്ങൾ ഡിവോഴ്സ് ആകുമെന്ന് പറഞ്ഞ ആ ജ്യോത്സ്യനെ ഒന്ന് കാണണം. എന്തായാലും രണ്ട് വർത്തമാനം പറയണം അയാളോട്. (ആ മഹാന് നന്മ മാത്രം വരണേ എന്റെ ഭഗവാനേ)."

റിയാലിറ്റി ഷോകളിലൂടെയാണ് മിഥുൻ ജയരാജ് മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മിഥുനെപ്പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ഭാര്യ ഇന്ദുവും. ഇരുവരും മ്യൂസിക് കോളേജിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. നിലവിൽ ചാനൽ പരിപാടികളിലും റിയാലിറ്റി ഷോകളിലും സജീവ സാന്നിധ്യമാണ് ഈ ദമ്പതികൾ. ഇരുവർക്കും ഒരു മകളുമുണ്ട്.

'ആന അലറലോടലറല്‍', 'കാമുകി', 'പ്രേമസൂത്രം', 'ഉടലാഴം', 'സോളോ', 'സഖാവ്' തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളിലെ ഗാനങ്ങൾ മിഥുൻ ആലപിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പുറത്താക്കാന്‍ ഗണേഷ് കുമാര്‍ പറഞ്ഞ കള്ളക്കഥ പൊളിഞ്ഞു! ജോലിയില്‍ നിന്ന് പുറത്താക്കിയത് ആര്...
23/05/2026

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പുറത്താക്കാന്‍ ഗണേഷ് കുമാര്‍ പറഞ്ഞ കള്ളക്കഥ പൊളിഞ്ഞു! ജോലിയില്‍ നിന്ന് പുറത്താക്കിയത് ആര്യ രാജേന്ദ്രന്‍ ബസ് തടഞ്ഞത് ചോദ്യം ചെയ്തതിന് തന്നെയെന്ന് തെളിവ്; ആറ് മണിക്കൂര്‍ ഫോണ്‍ വിളിച്ചതിന് രേഖയില്ലെന്ന് കെഎസ്ആര്‍ടിസി; വിവരാവകാശ രേഖയുമായി മുന്‍ ഡ്രൈവര്‍; മുന്‍ മന്ത്രിയെ പൂട്ടി യദു!

റോഡില്‍ വച്ച് മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ യദുകൃഷ്ണനെ ജോലിയില്‍ നിന്ന് പുറത്താക്കിയതിന് മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞ കാരണം പച്ചക്കള്ളം. മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് തന്നെ പുറത്താക്കിയതെന്ന ഗണേഷ് കുമാറിന്റെ ആരോപണം തളളി യദുകൃഷ്ണന്‍ രംഗത്ത് എത്തി. കെ എസ് ആര്‍ ടി സിയില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ വച്ചാണ് യദുവിന്റെ വാദം.

ആര്യ രാജേന്ദ്രനുമായി പ്രശ്‌നമുണ്ടാക്കിയതുകൊണ്ടല്ല യദുവിനെ പുറത്താക്കിയതെന്നും, തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ഇയര്‍ഫോണ്‍ വെച്ച് ഫോണില്‍ സംസാരിച്ചതിനാണ് നടപടിയെന്നുമായിരുന്നു മുന്‍ മന്ത്രിയുടെ നിലപാട്. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ യദു ഫോണില്‍ സംസാരിച്ച കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കോള്‍ ഡീറ്റെയില്‍സ് സഹിതം കെഎസ്ആര്‍ടിസി സിഎംഡിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗണേഷ് കുമാര്‍ ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു

സിനിമാക്കഥകളെപ്പോലും വെല്ലുന്ന രീതിയില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കവെ പരോളിലിറങ്ങി മുങ്ങി, വര്‍ഷങ്ങളോള...
23/05/2026

സിനിമാക്കഥകളെപ്പോലും വെല്ലുന്ന രീതിയില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കവെ പരോളിലിറങ്ങി മുങ്ങി, വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ് പ്രമുഖ നടന്മാരോടൊപ്പം വേഷമിട്ട പ്രതി ഒടുവില്‍ ഗുജറാത്ത് പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായി. 2005-ലെ പ്രമാദമായ കൊലക്കേസിലെ പ്രതിയായ ഹേമന്ത് നാഗിന്‍ദാസ് പുര്‍ഷോത്തംദാസ് മോദി (53) ആണ് 12 വര്‍ഷത്തെ ഒളിവുജീവിതത്തിന് ശേഷം അഹമ്മദാബാദില്‍ വെച്ച് അറസ്റ്റിലായത്.
ഒളിവുകാലത്ത് പേരും വേഷവും മാറി സിനിമാരംഗത്ത് സജീവമായ ഇയാള്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രമായ 'എമ്പുരാനിലും' വേഷമിട്ടിട്ടുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ പോയ ഹേമന്ത് തന്റെ പഴയകാല തീയേറ്റര്‍/നാടക പരിചയം വെച്ചാണ് സിനിമാ ലോകത്തേക്ക് വഴിതുറന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ഇയാള്‍ തന്റെ പേരും വേഷവും നിരന്തരം മാറ്റിക്കൊണ്ടിരുന്നു. പോലീസിന്റെ കണ്ടെത്തല്‍ പ്രകാരം ഒളിവുകാലത്ത് 12-ലധികം വ്യാജ ഐഡന്റിറ്റികളാണ് ഇയാള്‍ ഉപയോഗിച്ചത്. സ്പന്ദന്‍ മോദി, സ്പന്ദന്‍ ജോഷി, സ്പന്ദന്‍ വ്യാസ്, ഹേമാംഗ് മോദി, ഹേമാംഗ് വൈഷ്ണവ്, ഹേമാംഗ് കുമാര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ ഇയാള്‍ സിനിമാ മേഖലയില്‍ ഇടപെടുണ്‍ടുണ്ടായിരുന്നു. സിനിമയുടെ നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും ജാതിപ്പേരുകള്‍ക്ക് അനുസരിച്ചാണ് ഇയാള്‍ തന്റെ വ്യാജ അപ്പേരുകള്‍ തിരഞ്ഞെടുത്തിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.

കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിച്ച ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ എവിടെയും അക്കൗണ്ടുകള്‍ എടുത്തിരുന്നില്ല. 2015 വരെ പത്താന്‍ ജില്ലയില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം പിന്നീട് അഹമ്മദാബാദിലേക്കും 2017-ഓടെ മുംബൈയിലേക്കും താമസം മാറ്റി. അവിടെ വെച്ചാണ് ബോളിവുഡ് സിനിമകളില്‍ സഹനടനായും ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാതെ സിപിഎം; നിരസിച്ചത് നാല് തവണകോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ചിട്ടും അവഗണിക...
22/05/2026

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാതെ സിപിഎം; നിരസിച്ചത് നാല് തവണ
കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ചിട്ടും അവഗണിക്കുന്നത് എന്തിനെന്ന് ഒരു വിഭാഗം നേതാക്കൾ. ആലോചിച്ച് തീരുമാനമെടുക്കാമെന്ന് എം വി ഗോവിന്ദൻ.

ഒരു അജണ്ട മുൻനിർത്തിയാവരുത് വിവാഹം. എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാനും എന്റെ വീട്ടിലെ കാര്യങ്ങൾ നോക്കാനും ഒരാൾ എന്ന തലത്തില...
22/05/2026

ഒരു അജണ്ട മുൻനിർത്തിയാവരുത് വിവാഹം. എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാനും എന്റെ വീട്ടിലെ കാര്യങ്ങൾ നോക്കാനും ഒരാൾ എന്ന തലത്തിലേക്ക് പരിമിതപ്പെടരുത്. തിരിച്ച് എന്റെ ചെലവുകൾ നോക്കാൻ വേണ്ടി മാത്രം ഒരു ഭർത്താവ് അങ്ങനെയുമാവരുത്. അതിനൊക്കെയപ്പുറം പരിശുദ്ധമായ സ്നേഹമുണ്ടാവണം. ആത്മാർഥത വേണം. ഒരാൾ വീണു പോകുമ്പോൾ അയാൾക്ക് താങ്ങാകാൻ സ്വന്തം പങ്കാളിയല്ലാതെ വേറെയാരാണ് വരിക? അടിസ്ഥാനപരമായി സ്നേഹമുണ്ടെങ്കിൽ മറ്റെല്ലാം താനെ വന്നു ചേരും

"കല്യാണം കഴിക്കണമെന്ന് സ്ത്രീകൾക്ക് തോന്നിയാൽ മാത്രം വിവാഹം കഴിക്കുക. എന്നാൽ അത് സ്ത്രീധനം കൊടുത്തിട്ടാവരുത്. സ്ത്രീകളുടെ പണം അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതായിരിക്കണം. തിരിച്ച് പുരുഷന്റെ പണം ഇങ്ങോട്ടും വേണ്ട. തുല്യ ഉത്തരവാദിത്തമുള്ള രണ്ട് വ്യക്തികൾ ചേർന്ന് ഒരുമിച്ചുള്ള ജീവിതം എന്ന തലത്തിൽ വിവാഹം റീ ഡിസൈൻ ചെയ്യാൻ പറ്റണം .
ഒരു അജണ്ട മുൻനിർത്തിയാവരുത് വിവാഹം. എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാനും എന്റെ വീട്ടിലെ കാര്യങ്ങൾ നോക്കാനും ഒരാൾ എന്ന തലത്തിലേക്ക് പരിമിതപ്പെടരുത്. തിരിച്ച് എന്റെ ചെലവുകൾ നോക്കാൻ വേണ്ടി മാത്രം ഒരു ഭർത്താവ് അങ്ങനെയുമാവരുത്. അതിനൊക്കെയപ്പുറം പരിശുദ്ധമായ സ്നേഹമുണ്ടാവണം. ആത്മാർഥത വേണം. ഒരാൾ വീണു പോകുമ്പോൾ അയാൾക്ക് താങ്ങാകാൻ സ്വന്തം പങ്കാളിയല്ലാതെ വേറെയാരാണ് വരിക? അടിസ്ഥാനപരമായി സ്നേഹമുണ്ടെങ്കിൽ മറ്റെല്ലാം താനെ വന്നു ചേരും”- ഭാമ

'അയാൾ കഥയെഴുതുകയാണ്' സിനിമയിലെ സംവൃത ദിലീപ് നായകനായ രസികൻ എന്ന സിനിയിലൂടെ സംവൃത സുനിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്...
22/05/2026

'അയാൾ കഥയെഴുതുകയാണ്' സിനിമയിലെ സംവൃത

ദിലീപ് നായകനായ രസികൻ എന്ന സിനിയിലൂടെ സംവൃത സുനിൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നതിന് വളരെ മുമ്പുതന്നെ ഒരു സിനിമയിൽ ചെറിയ രംഗത്തിൽ മുഖം കാണിച്ചിരുന്നു എന്നകാര്യം നിങ്ങൾക്കറിയാമോ.
കമൽ സംവിധാനം ചെയ്ത, മോഹൻലാൽ നായകനായ 'അയാൾ കഥ എഴുതുകയാണ്' എന്ന സിനിമയിൽ ഒരു സീനിൽ പശ്ചാത്തലത്തിലുള്ള ചെറുപ്പക്കാരിലൊരാളായി സംവൃത പ്രത്യക്ഷപ്പെട്ടിരുന്നു . ഇത് അവരുടെ അത്ര അറിയപ്പെടാത്ത വേഷങ്ങളിൽ ഒന്നാണ്. കാരണം അവർ സ്‌ക്രീനിൽ കുറച്ച് നിമിഷങ്ങൾ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ.

ആകർഷകമായ സൗന്ദര്യം ഉണ്ടായിരുന്നിട്ടും അവർക്ക് ഒരിക്കലും പ്രധാന സിനിമകളിൽ  അവസരം ലഭിച്ചില്ല .വളരെക്കാലത്തെ കഷ്ടപ്പാടുകൾക്...
22/05/2026

ആകർഷകമായ സൗന്ദര്യം ഉണ്ടായിരുന്നിട്ടും അവർക്ക് ഒരിക്കലും പ്രധാന സിനിമകളിൽ അവസരം ലഭിച്ചില്ല .വളരെക്കാലത്തെ കഷ്ടപ്പാടുകൾക്കും മോശം സാമ്പത്തിക സാഹചര്യങ്ങൾക്കും ശേഷം, 80 കളുടെ അവസാനത്തിൽ മുഖ്യധാരാ സിനിമകളിൽ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകൾ രേഷ്മയെ സോഫ്റ്റ് കോർ പോൺ വ്യവസായത്തിലേക്ക് കൊണ്ടുവന്നു.
90 കളിൽ ഇത്തരം സിനിമാ നിർമ്മാണ രംഗത്തെ രാജ്ഞിയായിരുന്നു രേഷ്മ, അവരുടെ ഒരു സിനിമാ കാസറ്റ് പത്ത് ലക്ഷത്തിലധികം കോപ്പികൾ വിറ്റു. മുഖ്യധാരാ സിനിമയിലെ സൗന്ദര്യ, രമ്യ കൃഷ്ണൻ തുടങ്ങിയ മുഖ്യധാരാ ടോളിവുഡ് നടിമാർക്കും മുകളിൽ അവർ മികച്ച പ്രകടനം കാഴ്ചവച്ചു. രാജ്യത്ത് ഇന്റർനെറ്റ് വ്യാപകമായതോടെ രേഷ്മയുടെ സോഫ്റ്റ് കോർ പോൺ കരിയർ അവസാനിച്ചു.
അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു. പിന്നാലെ , 40 വയസ്സുള്ള രേഷ്മ വേശ്യാവൃത്തിയിലേക്ക് കടന്നു, 2007 ഡിസംബർ 14 ന് കൊച്ചിയിലെ കാക്കനാട്ട് വെച്ച് പോലീസ് അവരെ അറസ്റ്റ് ചെയ്തു. രമ്യ, സിമ്രാൻ എന്നീ രണ്ട് പെൺകുട്ടികളെയും അവർക്കൊപ്പം അറസ്റ്റ് ചെയ്തു. അറസ്റ്റ് വിവരം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഒരു അന്വേഷണ ഉദ്യോഗസ്ഥൻ തന്റെ ഫോൺ എടുത്ത് ചോദ്യം ചെയ്യൽ റെക്കോർഡുചെയ്യാൻ തുടങ്ങി. അയാൾ രേഷ്മയോട് എല്ലാത്തരം ചോദ്യങ്ങളും ചോദിച്ചു, തുടർന്ന് വീഡിയോ ചോർന്നു.
ഈ അപമാനകരമായ സംഭവത്തിന് ശേഷം രേഷ്മ മറ്റൊരു നഗരത്തിലേക്ക് താമസം മാറി, അവിടെ വെച്ച് രേഷ്മയെ കാണാതാവുകയായിരുന്നു. ഷക്കീലയുടെ സമീപകാല അഭിമുഖം അനുസരിച്ച്, രേഷ്മ സന്തോഷത്തോടെ വിവാഹിതയായി കർണാടകയിലെ ഒരു ചെറിയ പട്ടണത്തിൽ ജീവിക്കുന്നു.

Address

Vytila
Kochi
682019

Website

Alerts

Be the first to know and let us send you an email when More Stories Network posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category