29/01/2026
"കളങ്കാവൽ" ഒരു ശക്തമായ സിനിമാറ്റിക് അനുഭവം പ്രതീക്ഷിച്ചിരുന്നെങ്കിലും, ആ പ്രതീക്ഷ നിറവേറ്റിയില്ല.
വിനായകന്റെ അഭിനയം ചിലപ്പോൾ ആത്മവിശ്വാസക്കുറവുള്ള ഒരു സ്റ്റേജ് പെർഫോമൻസായി അനുഭവപ്പെട്ടു. ഡയലോഗ് ഡെലിവറിയിൽ ആവശ്യമായ ആഴവും കൃത്യതയും കുറവായിരുന്നു.
ഒരു സംഭവകഥയിൽ നിന്നുള്ള പ്രചോദനം എന്ന അവകാശവാദം നിലനിൽക്കുന്നുവെങ്കിലും, സ്റ്റാൻലിയായി മാറിയ മമ്മൂട്ടിയുടെ പ്രായം Narrativeന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി തോന്നി.
സിനിമയിൽ victims ആയ സ്ത്രീകൾ മനസിലൊന്നു പതിയും മുൻപെ കൊല്ലപ്പെട്ട് സ്ക്രീനിൽ ഇല്ലാതാകുന്നത്, കാഴ്ചക്കാരിയായ എനിക്ക് ആ കഥാപാത്രങ്ങളുമായി അന്നേരത്തെ ഒരു മാനസികബന്ധം രൂപപ്പെടുന്നതിന് തടസ്സമായി.
സിനിമ ആ സൈക്കോ കഥാപാത്രത്തെ മഹത്വവൽക്കരിക്കുന്നതുപോലെയാണ് തോന്നിയത്.
എന്നാൽ, മമ്മൂട്ടി ആ കഥാപാത്രത്തെ കൈകാര്യം ചെയ്ത രീതി എടുത്തുപറയേണ്ടതാണ്.
പഴയ തമിഴ് സിനിമാ ഗാനങ്ങളെ ഓർമിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറും, സ്റ്റാൻലിയുടെ വേട്ടകൾ അവതരിപ്പിക്കുന്നതും സാങ്കേതികമായി മികച്ചുനിന്നു.
"നിലാകായും വെളിച്ചം
പൊങ്കുതെയ് പരവശം
കൺകൾ ഉറങ്കാമൽ
തേടുതെയ് ഒരു മുഖം
പുന്നഗൈ പുതിരിനിൽ തടുമാറും ഇദയം
എന്തനാളിൽ വന്തു സേരും
നം കാതൽ സംഗമം"
ഈ ഗാനം❤️ എന്നും മനസിലുണ്ടാവും.
അതിന് കളങ്കാവൽ ടീമിന്❤️ നന്ദി.
അതേസമയം,
ഉള്ളിൽ തങ്ങുന്ന മറ്റൊരനുഭവവും തിയേറ്റർ വിട്ടു പോരുമ്പോൾ കളങ്കാവൽ പകരുന്നില്ല.
സാധ്യതകളുള്ള ഒരു സിനിമയായിരുന്നുവെങ്കിലും, emotional engagement സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു, ഇത് എൻ്റെ മാത്രം അനുഭവമാണ് നിങ്ങളുടെ കളങ്കാവൽ അനുഭവം കമൻ്റ് ചെയ്യൂ...
#അപർണ്ണ_ഭവാനി
❤️ ❤️